ആറു വര്‍ഷത്തെ പ്രണയം ഒടുവില്‍ കലാശിച്ചത് വിവാഹത്തിലായിരുന്നില്ല. മറിച്ച് നാടിനെ നടുക്കുന്ന കൊലപാതകത്തിലായിരുന്നു. രാഖിയുമായുള്ള പ്രണയത്തിനിടയിലും സൈനികനായ അഖില്‍ മറ്റൊരു യുവതിയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്. ആറു വര്‍ഷത്തെ പ്രണയത്തിന്റെ ആരംഭം ഒരു മിസ്ഡ് കോളിലൂടെ ആയിരുന്നു. ഒടുവില്‍ മണ്ണിനടിയില്‍ ജീര്‍ണ്ണിച്ച് കിടന്ന രാഖിയെ കണ്ടെത്താന്‍ കാരണമായത് അവളുടെ ഫോണ്‍ തന്നെയാണ്. പൂവാറില്‍ നിന്ന് കാണാതായ യുവതിയെ ചേംബറിൽ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമം നടന്നിരുന്നു. അഴുകിയ നിലയിലാണ് പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. യുവതിയുടെ സുഹൃത്തായ സൈനികനായുള്ള അന്വേഷണം തുടരുകയാണ്.
അമ്പൂരി തട്ടാന്മുക്കില് അഖിലിന്റെ
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കവുങ്ങിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്മുക്കില് അഖില്‍ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നു വെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. അഖിലും കൂട്ടാളികളും ചേര്‍ന്നാണ് രാഖിയെ കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ
സൈനികനുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.
അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതായാണ് വിവരം ലഭിച്ചത്. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഖിലും സഹോദരന് രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സഹോദരന് രാഹുൽ ഒളിവിൽ കഴിയുകയാണെന്നാണ് കിട്ടുന്ന വിവരം.
കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂവാര്‍ സ്വദേശിയായ രാഖിയെ കാണാതായത്. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാര്‍ പോലീസിൽ പരാതി നല്കി. രാഖിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികന് അഖിലിലേക്ക് പോലീസ് എത്തിയത്.
തുടര്‍ന്ന് അഖിലിന്റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.
മിസ്ഡ് കോളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍കണ്ട് വിവാഹത്തില്‍നിന്നു പിന്മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു.
രാഖി ജൂണ്‍ 21 ന് വീട്ടിൽ നിന്ന് ഇറങ്ങി നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം അമ്പൂരിയിലേക്ക് പോകുകയായിരുന്നു വെന്ന് പൊലീസ് പറയുന്നു. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഇരുവരും എത്തുമ്പോൾ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു.
കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പോലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക