തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സെക്രട്ടറിയറ്റ് ഉപരോധത്തിന് തുടക്കം. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് അവസാനിക്കും. സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത കൂട്ടുക, യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഉത്തരക്കടലാസ് ചോര്‍ച്ചയുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന്റെ മുന്വശമൊഴികെയുള്ള മൂന്ന് ഗേറ്റുകളും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കും. സെക്രട്ടറിയേറ്റിന്റെ മുന്‍വശത്തുകൂടിയുള്ള ഗതാഗതം നിരോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നഗരത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരിക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക