കണ്ണൂര്‍: ബി.ജെ.പി പ്രവര്ത്തകന് കെ.വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 11,000 രൂപ പിഴയും. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സി.പി.എം പ്രവര്‍ത്തകരായ തിരുവങ്ങാട് ഊരാങ്കോട് സ്വദേശികളായ അഖിലേഷ്, എം. കലേഷ്, എം.ലിജേഷ്, വിമനഷ്, പി.കെ ഷൈജോഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതില്‍ രണ്ടും ഏഴും സ്ഥാനത്തുള്ള പ്രതികളായ കെ.വിജേഷ്, ചാലി വീട്ടില്‍ സി.ഷബിന് എന്നിവരെ കോടതി വെറുതെ വിട്ടു.
2008 മാര്‍ച്ച് ഏഴിനായിരുന്നു കൊലപാതകം നടന്നത്. കേസിലെ രണ്ടും ഏഴും പ്രതികളെ കോടതി വെറുതെവിട്ടു. സുരേന്ദ്രന്റെ ഭാര്യ സൂമ്യയാണ് കേസിലെ ഏക ദൃക്സാക്ഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക