തിരുവനന്തപുരം: അമ്പൂരിൽ രാഖിയെ കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ വൻ ഗൂഢാാലോചന നടന്നതായി സംശയം നില നിന്നിരുന്നു. അഖിൽ ഒളിവിലാണെന്നായിരുന്നു പോലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ താൻ ഒളിവിൽ അല്ലെന്നും കഴിഞ്ഞ 29 ന് ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
കൊലപാതകത്തിന് ശേഷം രാഖിയെ മറവ് ചെയ്ത കുഴിയെടുത്തതും കമുക് നട്ടതും താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന് സമ്മതിച്ചു. എന്നാല്‍ കൊലപാതക വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മണിയന് പറഞ്ഞു.
രാഖിയെ കൊലപ്പെടുത്തും മുൻപ് തന്നെ കുഴിച്ച് മൂടാന്‍ കുഴിയെടുത്തിരുന്നു എന്നും ഇതിന് അച്ഛന്റെ സഹായം ഉണ്ടായിരുന്നു എന്നുമാണ് അഖില്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്നും അഖില്‍ പറയുന്നുണ്ട്. മുഖ്യ പ്രതിയും രാഖിയുടെ കാമുകനുമായിരുന്ന അഖിലിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ യഥാര്‍ത്ഥ ചിത്രം പോലീസിന് വ്യക്തമായത്.
സംഭവത്തില്‍ അഖിലിന്റെ അച്ഛനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന ആരോപണം രാഖിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പോലീസ് അന്വേഷണത്തിലും കുടുംബാംഗങ്ങളുടെ പങ്കിലേക്ക് കാര്യങ്ങള്‍ നീളുന്നതിനിടെയാണ് വിശദീകരണവുമായി അഖിലിന്റെ അച്ഛന് രംഗത്തെത്തിയത്. കുഴിയെടുത്തത് താനായിരുന്നെങ്കിലും കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും കൊലപാതക വിവരം പുറത്തായതോടെ കീഴടങ്ങാന്‍ മക്കളെ ഉപദേശിച്ചത് താനാണെന്നും മണിയന് വിശദീകരിക്കുന്നു.
നേരത്തേ, അഖിലിന്റെ അച്ഛനും കൊലപാതകത്തില്‍ പങ്കുള്ളതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാന്‍ അച്ഛനും പങ്കുചേര്‍ന്നുവെന്നും ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്നു മറുപടി നല്‍കിയതായും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്കി. കൃഷി പണി നടക്കുന്ന സ്ഥലം ആയതിനാല്‍ സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക