രണ്ടു പഴത്തിനു നികുതിയടക്കം 442 രൂപയുടെ ബില്ലുകൊടുത്ത മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ നൽകി. പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിനാണു പിഴ ചുമത്തിയിരിക്കുന്നത്. നടന് രാഹുല്‍ ബോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചത്.
സംഭവത്തെക്കുറിച്ചു രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിനു പിന്നാലെയാണ് ഉന്നതതല അന്വേഷണം നടന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുമ്പോഴാണ് രാഹുല്‍ ബോസിന് ദുരനുഭവം നേരിടേണ്ടി വന്നത്. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുല്‍ ബോസ് ഇതെക്കുറിച്ച് ട്വീറ്റ് ചെയ്തു. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടി ചേര്ക്കു,നോള്‍ 442 രൂപയാകും. റോബസ്റ്റ് വിഭാഗത്തില്‍പ്പെട്ട പഴമാണിതെന്നാണ് ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകള്‍. താരതമ്യേന റോബസ്റ്റ പഴത്തിന് വില കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക