മനില: പ്രമുഖ മാധ്യമപ്രവര്ത്തകന് രവീഷ് കുമാറിന് ഏഷ്യന്‍ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന റമണ്‍ മാഗ്സസെ പുരസ്കാരം. എന്‍ഡിടിവി സീനിയര്‍ എക്സിക്യുട്ടീവ് എഡിറ്ററാണ് രവീഷ് കുമാര്‍.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് നാല്‍പ്പത്തിനാലുകാരനായ രവീഷ് കുമാറെന്ന് പുരസ്കാര സമിതി വിലയിരുത്തി.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവര്‍ത്തനത്തെ മാറ്റിയതിനും നൈതികതയും പ്രൊഫഷണലിസവും ഇഴ ചേര്‍ത്തുകൊണ്ട് മാധ്യമപ്രവര്‍ത്തനം തുടരുന്നതിനുമാണ് പുരസ്കാരമെന്ന് മഗ്സസെ ഫൗണ്ടേഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബിഹാറിലെ ജിത്വാര്പുരാണ് രവീഷ് കുമാറിന്റെ ജന്മദേശം. 1996 ല്‍ ആണ് രവീഷ് കുമാര്‍ എന്‍ഡിടിവിയില്‍ ചേരുന്നത്.
രവീഷ് കുമാറുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ഇത്തവണ പുരസ്കാരം നല്‍കുക. രവീഷിന് പുറമേ, മ്യാന്മറില് നിന്നുള്ള മാധ്യമപ്രവര്ത്തകന് കോ സ്വെ വിന്, തായ്ലന്ഡില് നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തക ആംഗ്ഖാന നീലാപായ്ജിത്, ഫിലിപ്പീന്‍സില്‍ നിന്നുള്ള സംഗീതജ്ഞന് റായ്മണ്ടോ പുജാന്‍തെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള പ്രശസ്ത യുവനടന് കിം ജോംഗ് കി എന്നിവരാണ് ഇത്തവണ പുരസ്കാരത്തിനര്‍ഹരായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക