നിലമ്പൂർ: പ്രളയത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂര്‍ണമായും ഒറ്റപ്പെട്ടു. കാടുകള്‍ അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്.
മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്താന്‍ കഴിയാത്ത അവസ്ഥയാണ്.
ചാലിയാറിന്റെ ഇരുകരകളും കരകവിഞ്ഞ് ഒഴുകുകയാണ്. കാട്ടില്‍ പെയ്ത കനത്തമഴയാണ് ചാലിയാറില്‍ വെള്ളം പൊങ്ങാന്‍ പ്രധാന കാരണം.
നിലമ്പൂരില്‍ ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പലരെയും ക്യാമ്പുകകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ കഴിയാത്തതാണ് പ്രധാനവെല്ലുവിളി. പല ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലമ്പൂരിലെ ഉള്‍നാടന്‍ പ്രദേശങ്ങളായ അമ്പുട്ടാൻ പൊട്ടി, പാതാര്‍, പൂളപ്പാടം, എന്നിവിടങ്ങളില്‍ എന്ത് സംഭവിച്ചുവെന്ന് പോലും വ്യക്തമല്ല.
30 മണിക്കൂറില്‍ അധികമായി നിലമ്പൂർ ഒറ്റപ്പെട്ടിട്ട്. നിലമ്പൂർ നഗരം വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ പ്രദേശത്തേക്ക് റോഡ് മാര്‍ഗം എത്താനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു.
ചാലിയാറിലെ വെള്ളം കയറി പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലാണ്. നിലമ്പൂരിലേക്ക് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പക്ഷേ വെള്ളപ്പൊക്കം രൂക്ഷമായ ഉള്‍പ്രദേശങ്ങളിലേക്ക് ഇവര്‍ക്കും എത്താനാകില്ല.
മലപ്പുറം എടവണ്ണയില്‍ വീട് ഇടിഞ്ഞ് നാലുപേര്‍ മരിച്ചു. വളയന്നൂരില്‍ രണ്ട് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എടവണ്ണപ്പാലത്തില് വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം തിരോധിച്ചു.എടക്കര നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക