മേപ്പാടി: പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തമല എസ്റ്റേറ്റില്‍ താമസിക്കുന്ന പനീര്‍ സെല്‍വത്തിന്റെ ഭാര്യ റാണിയുടെ മൃതദേഹമാണ് അവസാനമായി ലഭിച്ചത്.
ഇതോടെ മരണ സംഖ്യ പത്തായി. 60ളം പേര് ഇവിടെ കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം.
കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുത്തുമലവഴിയാണ് വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സൂചിപ്പാറയിലേക്ക് പോകുന്നത്.
സഞ്ചാരികള്‍ പുത്തുമലയുടെ സൗന്ദര്യവും ആസ്വദിച്ചിരുന്നു. ഈ റോഡ് രണ്ടായി മുറിച്ചാണ് മലവെള്ളം ഒഴുകുന്നത്.
പാലവും ഒലിച്ചുപോയി. പുത്തുമല, പച്ചക്കാട് പ്രദേശങ്ങളായി ആയിരത്തി അഞ്ഞൂറോളം പേര് താമസിച്ചിരുന്നു.
ആരോഗ്യകേന്ദ്രമായ ഡിസ്പെന്‍സറിയും സ്കൂളും ക്ലബ്ബും മൈതാനവും ഉള്‍പ്പെടെ ഇവര്ക്കത്യാവശ്യമായതെല്ലാം ഇവിടെ ഉണ്ടായിരുന്നു.
ഉരുള്പ്പൊട്ടുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുൻപ് മുന്നൂറോളംപേരെ ഇവിടെനിന്നും ഒഴിപ്പിച്ചു. അതിനാലാണ് വന്‍ദുരന്തം ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക