തിരുവനന്തപുരം:ചന്ദ്രയാന്‍ 2 പേടകം ഇന്ന് ഭൂമിയെ ചുറ്റുന്നത് നിർത്തും. പുലര്‍ച്ചെ 3.30ന് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റും. പിന്നീട് പേടകം ബഹിരാകാശത്തുകൂടി ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കും. വളരെ നിര്‍ണ്ണായകമാണ് ഈ സഞ്ചാരം.
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്താന്‍ ഏഴ് ദിവസങ്ങളെടുക്കും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ചന്ദ്രന്റെ ഭ്രമണപതത്തിലേക്കുള്ള കുതിപ്പിന് ട്രാന്‍സ് ലൂണാര്‍ ഇന്ജക്ഷന് എന്നാണ് പറയുന്നത്.
ആഗസ്റ്റ് 20 മുതല്‍ പേടകം ചന്ദ്രനെ ചുറ്റാന്‍ തുടങ്ങും. പിന്നീട് പതുക്കെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥം ചുരുക്കികൊണ്ടുവരും. ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തുമ്പോഴാണ് പേടകത്തിലെ ലാന്‍ഡറും റോവറുമടങ്ങുന്ന ഭാഗങ്ങള്‍ ചന്ദ്രഉപരിതലത്തില്‍ ഇറങ്ങുക. ഇത് സെപ്തംബര്‍ 7 ന് പുലര്‍ച്ചെയായിരിക്കും.
ജൂലായ് 22നാണ് ചന്ദ്രയാന്‍ 2 പേടകം ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെട്ടത്. നിലവില്‍ ഭൂമിയില്‍ നിന്ന് ഒന്നരലക്ഷം കിലോമീറ്റര്‍ മേലെയുള്ള ഭ്രമണപഥത്തിലാണ്. വിക്ഷേപണ ദിവസം മുതല്‍ അത് ഭൂമിയെ ചുറ്റുകയാണ്. ഇതിനിടയില്‍ നാലുതവണ ഭ്രമണപഥം മേലേക്ക് ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക