സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
കൂടാതെ ഈ മേഖലയില്‍ മത്സ്യതൊഴിലാളികള്‍ കടലിലേയ്ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത മഴയിൽ ഈ പ്രദേശങ്ങളിൽ വലിയ നാശനഷ്ട്ടങ്ങൾ ഉണ്ടായിരുന്നു. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ചെറുതും വലുതുമായ 65 ഉരുൾപൊട്ടലുകൾ ആണുണ്ടായത്. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവരശേഖരമുപയോഗിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്ആർഇസി) തയ്യാറാക്കിയ ഭൂപടമാണ് ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ആദ്യ കണക്കെടുപ്പനുസരിച്ച് ഏറ്റവുമധികം ഉരുൾപൊട്ടലുകളുണ്ടായത് പാലക്കാട് ജില്ലയിലും, രണ്ടാമത് മലപ്പുറവുമാണ്.
ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുൾപൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ അതേ പ്രദേശങ്ങളിൽ തന്നെയാണോ എന്ന് വിലയിരുത്താൻ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളുടെയും മാപ്പിങ് കെഎസ്ആർഇസി വഴി നടത്തുന്നുണ്ട്. കെഎസ്ആർഇസിയുടെ കഴിഞ്ഞ വർഷത്തെ പ്രളയ ഭൂപടത്തിലെ ഫീൽഡ് ഡേറ്റയനുസരിച്ച് 270 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്നാണു കണക്ക്. ഇതിൽ ഇടുക്കിയിൽ മാത്രം ഏകദേശം നൂറ്റിഎൺപതിലധികം ഉരുൾപൊട്ടലുണ്ടായി. മലപ്പുറത്ത് മുപ്പതോളം സ്ഥലങ്ങളിലും കണ്ണൂരിൽ 17 ഇടത്തുമാണ് അന്നുണ്ടായത്.
ആഴ്ചകൾ കഴിഞ്ഞിട്ടും ഇനിയും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവറീ പൂർണ്ണമായും കണ്ടെത്താനായില്ല. കണ്ടെത്തും വരെ തിരച്ചിൽ നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ കൂടി സഹായത്തോടെയാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്.
അതേസമയം , പേമാരി ബാധിച്ച എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതം അടിയന്തര ധനസഹായം ഏർപ്പെടുത്തി. വീടുകൾ പൂർണമായും തകർന്നതോ വാസയോഗ്യമല്ലാത്തതോ ആയവർക്ക് 4 ലക്ഷം രൂപയും വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം കേന്ദ്ര സഹായങ്ങൾ ലഭിക്കുന്നില്ലെന്ന ആരോപണങ്ങളും ഉയർന്നുകഴിഞ്ഞു.പ്രളയ ബാധിതമായ കർണ്ണാടകയിലെ പല പ്രദേശങ്ങളിലും വ്യോമ മാർഗം നിരീക്ഷിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്താത്തതും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
വീണ്ടും മഴ കനക്കുമെന്ന റിപ്പോർട്ടുകൾ വരുമ്പോൾ ഞങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക