ന്യൂഡല്‍ഹി: രാജ്യത്ത് സംഭവിക്കാൻ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി നിതി ആയോഗ്.
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥിതിയാണ് നിലവിലെന്നും നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഇന്ത്യ. അസാധാരണ സാഹചര്യമാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്തിന്റെ സാമ്പത്തിക മേഖല എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം വെളിപ്പെടുത്തുകയാണ് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍.
ഇന്ത്യ സ്വാതന്ത്രമായിട്ട് ഇതുവരെ ഇത്രവലിയ പ്രതിസന്ധി അഭിമുകീകരിച്ചിട്ടില്ല. സാമ്പത്തികമേഖല കടുത്ത മുരടിപ്പിലാണ്. നോട്ട് നിരോധനവും ജി എസ് ടി യും സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കി.
വ്യവസായ മേഖലയില്‍ ആരും പണം നിക്ഷേപിക്കുന്നില്ല. സ്വകാര്യ മേഖലയും തകരുകയാണ്. രാജ്യത്തിന്റെ മുഴുവന്‍ സാമ്പത്തിക രംഗവും ഇത്ര ഭീഷണിയിലായ മറ്റൊരു ഘട്ടം ചരിത്രത്തിലില്ല. സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ വികസനനയ രൂപീകരണ സമിതിയാണ് നീതി ആയോഗ്. ആസൂത്രണ കമ്മീഷൻ പിരിച്ച് വിട്ട് നരേന്ദ്രമോദി സർക്കാർ രൂപീകരിച്ചതാണ് നീതി ആയോഗ്.
അതിന്റെ ഉപാധ്യക്ഷന്‍ തന്നെ നടത്തിയ തുറന്നു പറച്ചില് സാമ്ബത്തിക വൃത്തങ്ങളെ ഞെട്ടിച്ചു. ഹീറോ കമ്പിനിയുടെ സാമ്പത്തിക സംവാദ പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. രാജ്യത്തെ തലമുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധനും പ്രധാനമന്ത്രിയടക്കമുള്ളവരുടെ വിശ്വസ്തനുമായി അറിയപ്പെടുന്നയാളാണ് രാജീവ് കുമാര്‍.
ഈ വെളിപ്പെടുത്തലോടെ രാജ്യം സാമ്പത്തിക ഭദ്രതയിലാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിഞ്ഞിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു രാം രാജന് അടക്കം പലരും രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്കെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഭാഗത്തുനിന്ന് അത് സമ്മതിക്കുന്നത് ഇതാദ്യമാണ്.
ഇതോടെ സർക്കാരിന്റെയും ബി.ജെ.പി യുടെയും വാദം പൊളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക