തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
മറ്റു അസ്വാഭാകിതയൊന്നുമില്ല. ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാട്ടിമീണ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് മണ്ഡലങ്ങളില്‍ അവിടുത്തെ എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇവിടങ്ങളില്‍ ജൂണ്‍ മുതലാണ് ഒഴിവ് വന്നിട്ടുള്ളത്. മഞ്ചേശ്വരത്ത് ഹൈക്കോടതി വിധി വന്നത് ജൂലായിലാണ്. അത് കൊണ്ട് ജൂലായ് മുതലാണ് അവിടെ ഒഴിവ് കണക്കാക്കുക.
മഞ്ചേശ്വരത്ത് കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി കെ.സുരേന്ദ്രന് 42,000 രൂപ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇതില്‍ അദ്ദേഹം കുറച്ച് പൈസ നല്കി. ബാക്കി കൂടി നല്‍കാനുണ്ട്. ഈയൊരു ചെറിയ സാങ്കേതിക പ്രശ്നം മാത്രമാണ് അവിടെ നിലനില്‍ക്കുന്നതെന്നും ടീക്കാറാം മീണ പറഞ്ഞു.
എന്നിരുന്നാലും അഞ്ച് മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് വരാനാണ് സാധ്യത. വട്ടിയൂര്‍കാവില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു പ്രശ്നവും നിലനില്ക്കുന്നില്ല. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. അതിന് കമ്മീഷന് വിവേചനാധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരള കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ മുറുകുകയാണ്. ജോസ് കെ മാണി ജോസഫ് വിഭാഗങ്ങൾ സമവായത്തിലെത്താതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇറങ്ങാനാകാത്ത അവസ്ഥയാണ് യു .ഡി എഫ്നു ഉള്ളത്.
തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിനുശേഷം കേരള കോണ്‍ഗ്രസിന്റെ നേതൃയോഗം വിളിച്ചുചേര്‍ത്ത് പാലായിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി . ഐക്യമുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ രമ്യമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തര്‍ക്കങ്ങള്‍ ഒരു കുടുംബത്തില്‍ എപ്പോഴും ഉണ്ടാകാം. അത് എപ്പോള്‍ വേണമെങ്കിലും പരിഹരിക്കപ്പെടുകയും ചെയ്യാം. സെപ്തംബര്‍ അവസാനം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.
പാര്‍ട്ടി നേതൃയോഗം സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. എല്ലാ വിഭാഗം നേതാക്കളെയും യോഗങ്ങളിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം സൂചന നല്കി.
അതിനിടെ, യുഡിഎഫ് ഐക്യത്തോടെ നിന്നാല്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന് പി.ജെ ജോസഫിനൊപ്പമുള്ള മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു.
അതിന് കഴിയുന്ന സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക എന്നതും യുഡിഎഫിനെ ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകുക എന്നതും ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരേണ്ടതാണ്. പാര്‍ട്ടി അത്തരം നീക്കങ്ങളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ഇരുവിഭാഗളെയും ഒന്നിച്ച കൊണ്ടുപോകാനുള്ള ഉത്തരവാദിത്വമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം തനിക്ക് വേണമെന്ന് ജോസഫും ജോസ് കെ മാണിയും ആവശ്യപ്പെട്ടതോടെ എന്തായിരിക്കും യുഡിഎഫ് സ്വീകരിക്കുന്ന നിലപാടെന്ന് കാത്തിരുന്ന കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക