ഭോപ്പാല്‍: ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം ദുഷ്കര്‍മങ്ങള്‍ ചെയ്യുന്നുവെന്ന വിചിത്ര വാദങ്ങളുമായി പ്രഗ്യാ സിങ് ഠാക്കൂര്‍ എംപി. സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കള്‍ അടുത്ത കാലത്ത് മരിച്ചത് പ്രതിപക്ഷം ഇത്തരം ദുഷ്ട ശക്തികളെ ഉപയോഗിച്ചതുകൊണ്ടാണ് എന്നും പ്രഗ്യാ സിങ് പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിനും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഗ്യാ സിങ്ങിന്റെ വിവാദ പരാമര്‍ശം.
”ഒരിക്കല്‍ ഒരു മഹാരാജ് ജി എന്നോട് പറഞ്ഞു, നമുക്കിപ്പോള്‍ മോശം സമയമാണെന്നും, പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിച്ച് ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും.
പിന്നീട് അദ്ദേഹം പറഞ്ഞത് ഞാന്‍ മറന്നു, പക്ഷേ ഇപ്പോള്‍ നമ്മുടെ ഉന്നത നേതാക്കള്‍ ഓരോരുത്തരായി പോകുന്നത് കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണ് എന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു” പ്രഗ്യാ സിങ് പറഞ്ഞു.
നേരത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന് പ്രഗ്യാ സിങ് പറഞ്ഞിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറും ഗോഡ്സെ രാജ്യസ്നേഹിയാണെന്നും മാലേഗാവ് സ്ഫോടന കേസിലെ പ്രതികൂടിയായ പ്രഗ്യാ സിങ് അവകാശപ്പെട്ടിരുന്നു. വിവാദ പരാമർശങ്ങളിലൂടെ ഇതിനുമുൻപും പ്രഗ്യാ സിങ് കുപ്രസിദ്ധി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക