ചെന്നൈ: നിരീശ്വരവാദിയായിരുന്ന തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരിൽ തമിഴ്നാട്ടിലെ നാമക്കലിൽ ക്ഷേത്രം നിർമിക്കുന്നു.
പിന്നോക്കവിഭാഗക്കാരായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ടവരാണ് ക്ഷേത്രം നിർമിക്കുന്നത്.
കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നൽകിയതിനുള്ള ആദരസൂചകമായാണ് ഇവർ കലൈജ്ഞർക്കായി ക്ഷേത്രം നിർമിക്കുന്നത്.
മുപ്പതുലക്ഷം രൂപ ചെലവഴിച്ചാണ് ക്ഷേത്രമുണ്ടാക്കുന്നത്.
നിരീശ്വരവാദിയായിരുന്ന കരുണാനിധിയുടെ പേരിൽ അമ്പലം പണിയുന്നതിൽ അദ്ദേഹത്തിന്റെ പാർട്ടി നിലപാടെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മകനും പാർട്ടി നേതാവുമായ സ്റ്റാലിൻ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക