സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണസമയം ഒന്നേകാൽ മുതൽ രണ്ടു മണി വരെയാണെന്ന് ഉത്തരവ്. ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പിന്റെയാണ് ഉത്തരവ്.
ഉച്ചയ്ക്ക് ഒന്നേകാൽ മുതൽ രണ്ടു മണിവരെയാണ് ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നിൽക്കാനാകൂവെന്നും ഉത്തരവിൽ പറയുന്നു.
നേരത്തെ മുതൽ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു മണി മുതൽ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതൽ പഞ്ചായത്ത് ഓഫീസുകളിൽ വരെ നടപ്പാക്കി വരുന്നത്.
ഈ ധാരണ തന്നെയാണ് പൊതുജനങ്ങൾക്കുമുള്ളത്. ഇതിൽ മാറ്റം വരുത്താനാണ് വീണ്ടും ഇത് ഓർമിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക