ഭർത്താവിന് മത്സരപരീക്ഷകളോടുള്ള കടുത്തഭ്രമം മൂലം വിവാഹമോചനം തേടി യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പരീക്ഷാതിരക്കുകൾക്കിടയിൽ ഭർത്താവ് തന്നെ കുറിച്ച് ചിന്തിക്കാറില്ലെന്നും അതുകൊണ്ട് ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഇയാളുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
യുവാവിന് സ്വന്തമായി മത്സരപരീക്ഷ പരിശീലനകേന്ദ്രമുണ്ട്. യു.പി.എസ്.സി അടക്കമുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് യുവാവ് സമയം മുഴുവന്‍ ചെലവഴിക്കുന്നത്. ഭാര്യയായ തനിക്ക് യാതൊരു പരിഗണനയും തരാത്ത യുവാവിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവതി ജില്ല ലീഗല്‍ സര്‍വീസ് കൗണ്‍സിലറെ സമീപിക്കുകയായിരുന്നു.
കുടുംബത്തിലെ ഏക മകനായിരുന്നു ഇയാള്‍. മാതാപിതാക്കാള്‍ക്ക് സുഖമില്ലാതായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വിവാഹം കഴിഞ്ഞിട്ട് വളരെ കുറച്ചു നാളെ ആയിട്ടുള്ളു എങ്കിലും ഭര്‍ത്താവിന്റെ ഈ സ്വഭാവം മൂലം യുവതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് ഇയാള്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. ഇരുവർക്കും കൗണ്‍സിലിങ് നടത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് സമ്മതിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക