തൃശൂര്‍: പാല്‍വില കൂട്ടുന്നത് സംബന്ധിച്ച് തീരുമാനം ആറിന് കൈക്കൊള്ളുമെന്ന് മന്ത്രി കെ.രാജു. തൃശൂർ രാമവര്‍മ്മപുരത്ത് മില്‍മയുടെ നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കര്‍ഷകരുടെ താല്പര്യം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. ക്ഷീരകര്‍ഷക പെന്ഷന് കുടിശിക ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കും. സബ്സിഡി ഇനത്തിലുള്ള തുകയും കൈമാറും. ക്ഷീരകര്‍ഷക മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി.എസ് സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അജിത വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മില്‍മ റീജിയണല്‍ ചെയര്മാന് പി.എ. ബാലന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക