തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ 22 മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
‘അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇതുവരെ സംസ്ഥാനത്തു ലഭിച്ചത് കാലവര്‍ഷക്കാലത്ത് സാധാരണ കിട്ടേണ്ട ശരാശരിയെക്കാള്‍ 13 % കൂടുതല്‍ മഴയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്.
42 ശതമാനം. രണ്ടാമത് കോഴിക്കോട് ജില്ലയാണ് 38%. പാലക്കാട് മൊത്തം 2052.3 മില്ലീമീറ്റര്‍ മഴയാണ് കിട്ടി. മഴക്കാലത്തിന്റെ അവസാനഘട്ടത്തിലും ചിലയിടങ്ങളില്‍ ഇടിയോടുകൂടി ശക്തമായ മഴ ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക