താത്കാലിക വിവാഹത്തിലൂടെ വഞ്ചിക്കപ്പെട്ടവളാണ് കൗമാരക്കാരിയായ ബാഗ്ദാദ് സ്വദേശിനി റസൂൽ. വിവാഹമെന്ന പേരില്‍ നടന്ന ആ താത്കാലിക ഉടമ്പടിക്ക് ശേഷം അവൾ കിടക്ക പങ്കിട്ടത് 12 പേരോടൊപ്പം. സുഖത്തിന് വേണ്ടി നടത്തുന്ന വിവാഹമാണ് ഇത്തരം താത്കാലിക വിവാഹങ്ങൾ. ഷിയ മുസ്ലിംകള്ക്കിടയില് നടക്കുന്ന വിചിത്രമായ ആചാരമാണിത്. അന്താരാഷ്ട്ര മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
അപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടപെട്ടതോടെയാണ് റസൂലിന്റെയും സഹോദരിയുടേയും ജീവിതം കഷ്ടപ്പാടിലായത്. ചെറിയ ജോലികള്‍ ചെയ്ത് ദൈനം ദിന ചെലവുകള്‍ നടത്തിയിരുന്നെങ്കിലും അനിയത്തിക്കും തനിക്കും മാന്യമായി ജീവിക്കാനുള്ള വക കണ്ടെത്താന്‍ റസൂലിന് സാധിച്ചില്ല. എങ്കിലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകള്‍ക്കൊപ്പം പോയി പണം സമ്പാദിക്കുന്ന രീതിയോട് അവള്‍ക്ക് താല്‍പര്യമുണ്ടായിരുന്നുമില്ല.
അതിനിടയിലാണ് ജോലി സ്ഥലത്ത് വച്ച് ഒരു യുവാവ് റസൂലിനോട് താല്പര്യം കാണിച്ചത്. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ കരുതലില്‍ വിശ്വാസം തോന്നിത്തുടങ്ങി. മാസങ്ങള്‍ക്ക് ശേഷം തനിക്കും സഹോദരിക്കും അയാള്‍ താങ്ങാവുമെന്ന് കരുതിയതാണ് തനിക്ക് സംഭവിച്ച അബദ്ധമെന്ന് റസൂല്‍ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാനായി അയാള്‍ ബാഗ്ദാദിലെ ഒരു മോസ്കിലെത്തി. മതപ്രകാരമുള്ള വിവാഹം ചെയ്യാനായിരുന്നു അതെന്നായിരുന്നു റസൂല്‍ കരുതിയത്.
വളരെ ചുരുങ്ങിയ സമയത്തെ ചടങ്ങുകളില്‍ വിവാഹം കഴിഞ്ഞു. എന്നാല്‍ അതിന് മുന്‍പ് ആത്മീയ നേതാവ് കൂടിയായ കാര്മികന് തന്നെക്കൊണ്ട് ചില കടലാസുകള്‍ ഒപ്പിടീച്ചു. വായിക്കാന്‍ അറിയാത്ത തനിക്ക് യുവാവില്‍ നിന്ന് 17749രൂപവധുവിനുള്ള ഉപഹാരമായും വാങ്ങിതന്നുവെന്നും റസൂല്‍ പറയുന്നു.
വിവാഹ ശേഷം രണ്ടാഴ്ചയോളം തന്നെയും സഹോദരിയേയും മാന്യമായി സംരക്ഷിച്ച ഭര്‍ത്താവിനെ ഒരുദിവസം കാണാതായി .
രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവിനെ കാണാതെ പള്ളിയിലെത്തി വിവരം പറഞ്ഞ തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന മറുപടി തന്നെ ഞെട്ടിച്ചെന്ന് റസൂല്‍ പറയുന്നു. ഷിയ ഇസ്ലാം രീതിയിലുള്ള സന്തോഷത്തിന് വേണ്ടിയുള്ള വിവാഹ കരാര്‍ ആയിരുന്നു റസൂല്‍ ഒപ്പിട്ടത്. മതപരമായി ലൈംഗിക ബന്ധം അനുവദിക്കുന്ന ഒരുരീതിയായിരുന്നു ഈ വിവാഹമെന്നും റസൂല്‍ തിരിച്ചറിഞ്ഞത് കാര്‍മികനില്‍ നിന്നുമായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഭര്‍ത്താവായ യുവാവ് സ്ഥലം വിട്ടതെന്നും യുവതി തിരിച്ചറിഞ്ഞു.
യുവതിയോട് വീണ്ടും ഇത്തരം കരാര്‍ വിവാഹത്തേക്കുറിച്ച് കാര്മികന് പറയുകയും ചെയ്തു. ഇറാനില്‍ ഷിയ മുസ്ലിംകള്ക്കിടയില് പിന്തുടര്ന്ന് പോന്നിരുന്ന ഈ രീതി അടുത്ത കാലത്താണ് ഇറാഖിലും വ്യാപകമായത്. ദൂരദേശങ്ങളില്‍ തനിയെ സഞ്ചരിക്കേണ്ടി വരുന്ന ആളുകള്‍ക്ക് കൂട്ടിന് യുവതികളെ അനുവദിക്കുന്നതിനായാണ് ഈ രീതി അവലംബിച്ചിരുന്നത്. ഇത്തരം കരാര്‍ വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവനാംശം നല്‍കേണ്ട ഉത്തരവാദിത്തം പുരുഷന് ഇല്ല.
ആദ്യ വിവാഹത്തോടെ ജോലി ഉപേക്ഷിച്ച റസൂല്‍ ജീവിക്കാൻ വേണ്ടി ഇപ്പോള്‍ ദിവസങ്ങള്‍ മാത്രം നീളുന്ന പന്ത്രണ്ടിലധികം വിവാഹങ്ങളാണ് കഴിച്ചിട്ടുള്ളത്.
ഈ വിവാഹങ്ങളില്‍ നിന്ന് സ്ത്രീധനമായി ലഭിക്കുന്ന തുകയുപയോഗിച്ചാണ് റസൂലും സഹോദരിയും ജീവിതച്ചെലവുകള്‍ കണ്ടെത്തുന്നത് . പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള പെണ്‍കുട്ടികളാണ് ഈ കരാര്‍ വിവാഹത്തിന്റെ ഇരകളില്‍ ഏറിയ പങ്കും. കരാര്‍ വിവാഹങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തുകയില്‍ ജീവിതം തള്ളി നീക്കാന്‍ സാധിക്കാതെ വരുന്നതോടെ ഇരകളാക്കപ്പെട്ടവര്‍ വീണ്ടും ഇത്തരം വിവാഹങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്നും അന്താരാഷ്ട്ര മാധ്യമം കണ്ടെത്തി. കൂടാതെ കാര്മികന് തന്നെയാണ് ഗര്‍ഭനിരോധന ഗുളികകള്‍ ഇവർക്ക് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക