ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ ആറാം സീസണിന് ഞായറാഴ്ച കൊച്ചിയില്‍ തുടക്കമാവുകയാണ്. കേരളാ ബ്ളാസ്റ്റേഴ്സും വെസ്റ്റ് ബംഗാളിന്റെ എ.ടി.കെയും തമ്മിലാണ് ഉദ്ഘാടന മത്സരം.
10 ടീമുകളാണ് കെ.എസ്.എല്ലില്‍ ഇക്കുറിയും മത്സരിക്കാനുള്ളത്. എന്നാല്‍ രണ്ട് ടീമുകള്‍ക്ക് മാറ്റമുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാൽ അടച്ചുപൂട്ടിയ എഫ്.സി പൂനെ സിറ്റിക്ക് പകരം പുതിയ ഫ്രാഞ്ചൈസി ഹൈദരാബാദ് എഫ്.സി കളിക്കും. ഡല്‍ഹി ഡൈനാമോസ് ഹോം ഗ്രൗണ്ട് ഭുവനേശ്വറിലേക്ക് മാറ്റുകയും ഒഡിഷ എഫ്.സി എന്ന പുതിയ പേരിലിറങ്ങുകയും ചെയ്യും.
ബംഗളൂരു എഫ്.സിയാണ് നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യൻമാർ. കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്.സി ഫൈനലില്‍ എഫ്.സി ഗോവയെ 1-0ത്തിന് തോല്‍പ്പിച്ചാണ് കിരീടം നേടിയത്.
നൈജീരിയന്‍ സ്ട്രൈക്കര്‍ ബാര്‍ത്തലോമിയോ ഒഗുബച്ചെയാണ് ഇക്കുറി കേരള ബ്ളാസ്റ്റേഴ്സിനെ നയിക്കുന്നത്. സന്ദേശ് ജിംഗാനെ മാറ്റിയാണ് നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡില്‍ നിന്ന് കോച്ച് ഷാറ്റോരിക്കൊപ്പമെത്തിയ ഒഗുബച്ചെയെ ബ്ളാസ്റ്റേഴ്സ് കോച്ചാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് ഒഗുബച്ചെ അടിച്ചുകൂട്ടിയിരുന്നത്.
4 പരിശീലകരാണ് ഇൗ സീസണില്‍ മാറിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച നെലോ വിന്‍ഗാഡയ്ക്ക് പകരം എല്‍ക്കോ ഷാറ്റോറി കേരള ബ്ളാസ്റ്റേഴ്സില്‍ എത്തിയിട്ടുണ്ട്. നോര്‍ത്ത് ഇൗസ്റ്റ് യുണൈറ്റഡ് ഷാറ്റോറിക്ക് പകരം റോബര്‍ട്ട് യാനിയെ ഹെഡ് കോച്ചാക്കിയിട്ടുണ്ട്. എ.ടി.കെയില്‍ സ്റ്റീവ് കൊപ്പലിന് പകരം അന്റോണിയോ ഹബാസ് തിരിച്ചെത്തി. ജംഷഡ്പൂര്‍ സെസാര്‍ ഫേര്ണാന്ഡോയ്ക്ക് പകരം അന്റോണിയോ ഇറിയോണ്ടോയെ കോച്ചാക്കിയിട്ടുണ്ട്.
ഐ.എസ്.എല്‍ വേദികളില്‍ ഏറ്റവും കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് കഴിയുന്നത് കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിനാണ്. 80000 ത്തോളം പേര്. കഴിഞ്ഞ സീസണില്‍ ബ്ളാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കൊച്ചിയിലെ ഗാലറി പലപ്പോഴും ശൂന്യമായിരുന്നു. ഇത്തവണ ആദ്യമത്സരത്തിന്റെ ടിക്കറ്റുകള്‍ എല്ലാം വിറ്റഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക