താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കോഴിക്കോട്ടെ സംഭവം ഗൗരവമായി പരിശോധിക്കുമെന്നും പിണറായി സഭയിൽ അറിയിച്ചു.
യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പൊലീസ് വാദങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. അലന്റെയും താഹയുടേയും കയ്യിൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖയും പുസ്തകവും കണ്ടു.
താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമം ദുരുപയോഗം ചെയ്യപ്പെടാന്‍ അനുവദിക്കില്ലെന്നും കോഴിക്കോട്ടെ സംഭവം ഗൗരവമായി പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികൾക്കെതിരെയാണ് യു.എ.പി.എ ചുമത്തിയതെന്നും സഹപ്രവർത്തകർക്കെതിരെ കരിനിയമം ചുമത്തിയിട്ടും മിണ്ടാതിരിക്കുന്ന ഭരണകക്ഷി അംഗങ്ങൾക്ക് നല്ല നമസ്കാരമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക