അയോധ്യ തർക്ക ഭൂമി കേസിൽ സുപ്രീം കോടതി വിധി പറഞ്ഞു. 134 വർഷത്തെ നിയമപോരാട്ടത്തിനാണ് ഇന്ന് വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഭരണഘടനാ ബഞ്ചാണ് ഏകകണ്ഠമായി വിധി പറഞ്ഞത്.
വിയോജിപ്പുകൾ ഇല്ലാത്ത വിധി ആയതിനാൽ ചീഫ് ജസ്റ്റിസ് തന്നെയാണ് വിധി വായിച്ചത്. അരമണിക്കൂർ കൊണ്ടാണ് വിധിപ്രസ്താവം വായിച്ച് തീർത്തത്. അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളി.
എല്ലാ വിശ്വാസങ്ങളെയും കോടതി മുഖവിലയ്ക്കെടുക്കുന്നു. മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ സ്വയംഭൂവായതല്ല, കൊണ്ടുവെച്ചതാണെന്നും കോടതി പറഞ്ഞു. ബാബറി പള്ളി നിർമ്മിച്ചത് ഒഴിഞ്ഞ സ്ഥലത്തല്ല. ബാബറി മസ്ജിദിന് താഴെ മറ്റൊരു കെട്ടിടത്തിന്റെ അവശിഷ്ടം ഉണ്ടായിരുന്നെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു.
അത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. പക്ഷെ ഇത് ഹിന്ദു നിർമ്മാണമാണെന്ന് അല്ലാതെ ഹിന്ദു ആരാധനലായം ആണോ എന്ന് തെളിവില്ല. ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് പറയാൻ സാധിക്കില്ല.
മസ്ജിദ് തകർത്തത് കോടതി വിധി അട്ടിമറിച്ച്, കർസേവകർ ചെയ്തത് നിയമവിരുദ്ധമായത്. രാം ജന്മസ്ഥലം അയോധ്യയാണ് എന്നതിൽ കോടതിക്ക് തർക്കമില്ല.
മസ്ജിദ് തകർത്തത് കോടതി വിധിക്ക് എതിരായതിനാൽ മുസ്ലിംപള്ളിക്ക് പകരം ഭൂമി നൽകണം എന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ഒരു ബോർഡ് ഓഫ്ട്രസ്റ്റീസ് കീഴിൽ ഉപാധികളോടെ തർക്കഭൂമിയിൽ ക്ഷേത്രം പണിയാനുള്ള അനുമതി കോടതി നൽകി.തർക്കഭൂമിക്ക് പുറത്ത് ഇസ്ലാം മതവിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ 5 ഏക്കർ ഭൂമി നൽകണം. തർക്കഭൂമി ഒരു വിഭാഗത്തിനല്ല ബോർഡിനാണ് എന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക