ശബരിമല വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്.
1. ശബരിമല വിധി ഏഴംഗ ബഞ്ചിലേക്ക്
2. ഭരണഘടനാ ബെഞ്ചിലെ മൂന്നുപേര്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് തീരുമാനിച്ചു. രണ്ടുപേര്‍ എതിര്‍ത്തു.
3. ശബരിമല വിധിയും മുസ്ലിം സ്ത്രീകളുടെ ആരാധനാ അവകാശവും തമ്മില്‍ ബന്ധമുണ്ട്. മതം, ആചാരം, അനുഷ്ടാനം, വിഗ്രഹത്തിന്റെ പ്രത്യേകത അടക്കം പരിഗണിച്ചു.
4. മത ആചാരങ്ങള്‍ ഭരണഘടനാ ധാര്‍മികതയ്ക്ക് എതിരാകരുത്.
5. പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിച്ചു.
മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ വിശാല ബെഞ്ചിന് വിട്ടത്. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ഈ വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക