ന്യൂഡല്‍ഹി: ടൂറിസം കേന്ദ്രങ്ങളില്‍ കുട്ടികളുമായി എത്തുന്ന അമ്മമാര്‍ക്ക് അവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം മുറികളും ഒരുക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍. നിരവധിപേരാണ് കുട്ടികളുമായി വിനോദ സഞ്ചാര മേഖലകളിലെത്തുന്നത്. ഈ മേഖലകളില്‍ മിക്കയിടത്തും അമ്മമാര്‍ക്കും കുട്ടികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളില്ല. ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള മുറികള്‍ ഇവര്‍ക്കായി ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇന്ത്യയിലെ 17 ഐക്കോണിക് ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതി ടൂറിസം മന്ത്രാലയം നടപ്പിലാക്കിയിരുന്നു. താജ്മഹലില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ ഉദ്ഘാടനം കഴിഞ്ഞയിടെയാണ് കേന്ദ്രമന്ത്രി നിര്‍വഹിച്ചത്. അടിസ്ഥാന സൗകര്യം, സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കല്‍ എന്നിവയാണു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക