കണ്ണൂര്‍: സസ്പെന്ഷന് കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ കണ്ണൂര്‍ എ.ആര് ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് പാളത്തിലൂടെ നടന്ന ഇയാളെ റെയില്‍വേ പൊലീസ് ഓടിച്ചെന്ന് പിടിച്ചു മാറ്റി. കണ്ണൂര്‍ മാലൂര്‍ സ്വദേശിയാണ്.
ഒരു മന്ത്രിക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച ട്രോള്‍ ഷെയര്‍ ചെയ്തതിനാണ് നേരത്തേ സസ്പെന്‍ഡ് ചെയ്തത്. അടുത്തിടെ തിരിച്ചെടുത്ത് കണ്ണൂര്‍ എ.ആര് ക്യാമ്പില്‍ നിയമിക്കുകയായിരുന്നു. അടുത്തവര്‍ഷം വിരമിക്കാനിരിക്കെ പാറാവ് ഡ്യൂട്ടി നല്കി തരംതാഴ്ത്തിയതിന്റെ വിഷമത്തിലാണ് കുടംകൈയ്ക്ക് ശ്രമിച്ചതെന്നാണ് ഇയാള്‍ റെയില്‍വേ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഏഴിമലയില്‍ രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ നിയമിച്ചിരുന്നു. തിരിച്ചെത്തിയതിനു പിന്നാലെ എ.ആര് ക്യാമ്പില്‍ പാറാവ് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. ശാരീരിക അവശതയുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്നും പറഞ്ഞ് അവധിക്ക് അപേക്ഷിച്ചപ്പോള്‍ നിഷേധിച്ചതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക