മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ എൻസിപി നേതാവ് അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വിദര്‍ഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.1999 മുതല്‍ 2014 വരെ അജിത് പവാര്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടന്നെന്നായിരുന്നു ആരോപണം . നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരെ ബി.ജെ.പി. ഉയര്‍ത്തിയ മുഖ്യപ്രചാരണ ആയുധമായിരുന്നു 70,000 കോടിയുടെ അഴിമതിക്കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക