ന്യൂഡല്‍ഹി: ആറുമാസത്തില്‍ കൂടുതല്‍ ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്ട്രേഷന് സര്‍ക്കാര്‍ റദ്ദാക്കിയേക്കുമെന്നു സൂചന. കേന്ദ്ര ജി.എസ്.ടി. നിയമത്തിലെ ഇരുപത്തൊന്പതാം വകുപ്പിന് കീഴിലാണ് രജിസ്ട്രേഷന് വൈകിക്കുന്ന വ്യാപാരികളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ നീക്കം നടക്കുന്നത്.
റിട്ടേണ്‍ കൃത്യമായി അടക്കാത്തവരില്‍ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കാന്‍ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ മൊത്തം 3.53 ലക്ഷം രജിസേ്റ്റര്ഡ് വ്യാപാരികളാണ് ഉള്ളത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 71 ശതമാനം വ്യാപാരികളും ഒകേ്ടാബറിലെ ജി.എസ്.ടി.ആര്- 3ബി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക