കാസര്‍കോട്: ഹണിട്രാപ്പ് ഇപ്പോള്‍ കേരളത്തില്‍ സര്‍വ്വ സാധാരണമാണ്. രാജ്യങ്ങളുടെ വിലപ്പെട്ട രഹസ്യങ്ങളും രേഖകളും ചോര്‍ത്താനായിരുന്നു ഹണിട്രാപ്പ് നടക്കുന്നതെങ്കിലും ഇപ്പോള്‍ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാനാണ് ഹണിട്രാപ്പ് നടക്കുന്നത്.
തിരുവന്തപുരം കേന്ദ്രീകരിച്ച് വന്‍ ഹണിട്രാപ്പ് സംഘത്തെ പോലീസ് ഒതുക്കിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായെന്നുവേണം കരുതാന്‍.
കാസര്‍കോട് വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി കൂടി അറസ്റ്റിലായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതോടെ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹണിട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു.
കഴിഞ്ഞ ദിവസം കാസര്‍കോട് എസ്ഐ പി നളിനാക്ഷന്റെ നേതൃത്വത്തില്‍ ചാക്കയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സാജിദയെയാണ് പിടികൂടിയത്.
സാജിദയെ ഉപയോഗപ്പെടുത്തി കാസര്‍കോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയില്‍ പ്പെടുത്തയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാജിദ മിസ്കോള് അടിച്ചാണ് തട്ടിപ്പിന് തുടക്കം ഇടുന്നത്.
സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും. തുടര്‍ന്ന് യുവതിക്കൊപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തും.
പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസര്‍കോടുള്ള വ്യാപാരി തട്ടിപ്പില്‍ കുടുങ്ങിയത്.
48000 രൂപയാണ് വ്യാപാരിയില്‍ നിന്ന് ആദ്യം സംഘം തട്ടിയെടുത്ത്. പിന്നീട് വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസിനെ സമീപിക്കുകയായിരുന്നു. സാജിദയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് സംഭവവുമായി മുഖ്യപ്രതി അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന രണ്ടാം പ്രതിയായ കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് കാപ്പുമലയില്‍ സികെ അന്‍വര്‍(40)നെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു അറസ്റ്റ് ചെയ്തത്.
കാസര്‍ഗോഡ് സ്വദേശിയായ യുവവ്യാപാരിയെ സ്ത്രീയുടെ സഹായത്തോടെ മാനന്തവാടിയില്‍ നിന്നും കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ട് പോയി റിസോര്‍ട്ടില്‍ തടങ്കലില്‍ വെക്കുകയും, മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5 ലക്ഷം രൂപ കൈപ്പറ്റിയശേഷം യുവാവിനെ മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിന് ശേഷം പ്രതി അന്‍വര്‍ പോലീസാണെന്ന് പറഞ്ഞ് യുവാവിനെ ഭീഷണി പെടുത്തുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ച് വരികയായിരുന്നു ഇയാള്‍.
അറസ്റ്റ് ചെയ്ത അന്‍വറിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ ബലാത്സംഗ കേസും, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനില്‍ മാനഭംഗക്കേസും വഞ്ചനാകേസും നിലവിലുണ്ടായിരുന്നു. സംഭവത്തില്‍ നിരവധി പേര് ഇതുവരെയായി അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക