ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധിയെന്നാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഭരണഘടനയെ തകര്‍ത്തു. മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ വി.ഡി സവര്‍ക്കറുടെ ചരിത്രം ഓര്‍മിപ്പിച്ചാണ് രാഹുലിന്റെ പരാമര്‍ശം. രാം ലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസിെന്റ ഭാരത് ബച്ചാവോ റാലിയിലായിരുന്നു പരാമര്‍ശം.
മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാറിെന്റ ശ്രമം. അസം, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പോയാല്‍ മോദി എന്താണ് ചെയ്തതെന്ന് മനസിലാകും.
ഈ പ്രദേശങ്ങളെ കത്തിക്കുകയാണ് മോദി ചെയ്തതതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 4 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. മോദി ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ തകര്‍ത്തു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച ഇനിയും പരിഹരിക്കാനായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക