ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പകല്‍ സമയത്ത് അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അനുഭവപ്പെടുന്നത്. അയാനഗര്‍, പാലം, സഫ്ദര്‍ജങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം.
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം ദൃശ്യപരിധി കുറഞ്ഞതിനാല്‍ പുലര്‍ച്ചെ ഇറങ്ങുന്ന വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഡല്‍ഹിയില്‍ നിന്നുള്ള 34 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിലും കഠിനമായ തണുപ്പാണ്.
സാധാരണ ഡിസംബര്‍ 25 മുതല്‍ ജനുവരി 15 വരെയാണ് ഡല്‍ഹിയില്‍ തണുപ്പ് കൂടാറുള്ളത്. ഇത്തവണ പതിവ് തെറ്റി, ഡിസംബര്‍ പതിനാല് മുതല്‍ അതികഠിനമായ തണുപ്പും മൂടല്‍ മഞ്ഞുമാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റം ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക