തിരുവനന്തപുരം: സ്വന്തമായി ഉണ്ടായിരുന്ന സ്ഥലവും അതിലെ വീടും നഷ്ടപ്പെട്ട 28 പേർക്കാണ് ഇനിയും സ്ഥലവു വീടും ലഭിക്കാനുള്ളത്.
വയനാട് ജില്ലയിൽ 20, കാസർകോഡ് 4, പാലക്കാട് 2, കോട്ടയത്തും എറണാകുളത്തും ഓരോ ആൾ വീതമാണ് മഹാ പ്രളയം കഴിഞ്ഞ് ഒരു വർഷവും 4 മാസം ആയിട്ടും ഭൂമിക് കാത്തിരിക്കുന്നത്.
അതോടൊപ്പം പുറമ്പോക്കിൽ താമസിച്ചിരുന്ന 130 പേർക്കും വീടും അത് നിന്നിരുന്ന സ്ഥലവും നഷ്ടപ്പെട്ടിരുന്നു. അവർക്കും പകരം സ്ഥലവും കണ്ടെത്തി നൽകിയിട്ടില്ല.
വയനാട്ടിൽ 59ഉം മലപ്പുറത്ത് 56ഉം പുറമ്പോക്കിലെ താമസക്കാരാണ് സ്ഥലം കിട്ടാതെ വലയുന്നവർ. പാലക്കാട് 8 എറണാകുളത്തു 6 വീതവും പുറമ്പോക്കിൽ താമസിച്ചവരും പട്ടികയിലുണ്ട്.
ഇങ്ങനെ സംസ്ഥാനത്താകെ 2018ലെ പ്രളയത്തിൽ സ്വന്തം മണ്ണും കൂരയും നഷ്ടപ്പെട്ട 158 പേരെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല.
വളരെ അപകങ്ങളായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാൻ മുഖ്യ മന്ത്രി നേരിട്ട് നിർദേശം നൽകിയതാണ്. എന്നിട്ടും ഇനിയും 324 കുടുംബങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്കു മാറ്റാനുണ്ട്.
വായനട്ടിൽ 184,പാലക്കാട് 74, ഇടുക്കിയിൽ 58 കുടുംബങ്ങളാണ് വളരെ അപകട സാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നത്.
ആയിരക്കണക്കിന് പേർക്ക് സഹായം നൽകിയെന്നു സർക്കാരിന് അവകാശപ്പെടാമെങ്കിലും ഒന്നര വർഷത്തിനുള്ളിൽ 2018 ലെ പ്രളയബാധിതരുടെ പുനരധിവാസമെങ്കിലും പൂർത്തിയാക്കേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക