അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.ജി.പി ജേക്കബ് തോമസിനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നു എഫ്.ഐ.ആര് സമര്‍പ്പിക്കുമെന്നാണ് സൂചന. നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറാണു ജേക്കബ് തോമസ്. സ്വയം വിരമിക്കല്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് നടപടി.
അനധികൃതസ്വത്ത് സമ്പാദന കേസിൽ പ്രതിചേര്‍ക്കപ്പെട്ടതോടെ ജേക്കബ് തോമസ് വീണ്ടും സസ്പെന്‍ഷനിലാകാന്‍ സാധ്യതയുണ്ട് .
എഴുതിയ ആത്മകഥയില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുടെ പേരിലും തുറമുഖവകുപ്പ് ഡയറക്ടറായിരിക്കേ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും ദീര്‍ഘകാലം സസ്പെന്‍ഷനിലായിരുന്ന അദ്ദേഹത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിപ്രകാരമാണു സര്‍വീസില്‍ തിരിച്ചെടുത്തത്.
ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണു ജേക്കബ് തോമസിനെതിരേ ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക