സിനിമയിലായാലും രാഷ്ട്രീയത്തിലായാലും മിനിസ്ക്രീനിലായാലും സുരേഷ് ഗോപിയുടെ ഡയലോഗുകളെല്ലാം സൂപ്പര്‍ഹിറ്റാണ്. ട്രോളുകള്‍ക്ക് ഇരയാകുന്നതിനോടൊപ്പം നമ്മളില്‍ പലരും സംഭാഷണങ്ങളില്‍ സുരേഷ് ഗോപിയുടെ പല ഡയലോഗുകളും ഉപയോഗിക്കാറുണ്ട്. തന്റെ ഡയലോഗുകളെല്ലാം ഇങ്ങിനെ ആഘോഷിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് തുറന്നു പറയുകയാണ് താരം. താന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം മുതല്‍ അങ്ങനെയാണെന്നും ഇന്നും അതിന് മാറ്റമില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്.
‘ഇരുപതാം നൂറ്റാണ്ടിലെ ശേഖരന് കുട്ടി എന്ന പേര് ഇപ്പോഴും പ്രശസ്തമാണ്. അതുപോലെ കമ്മീഷണറിലെ ഓര്‍മയുണ്ടോ ഈ മുഖം എന്ന സംഭാഷണവും. അതുപോലെ തന്നെ ഐ എന്ന സിനിമയിലെ അതുക്കും മേലെയും പ്രശസ്തമായി. അതുപോലെ തന്നെയാണ് തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന വാചകവും. വളരെ സന്തോഷം നല്കുന്ന കാര്യമാണിത്.’ സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ഡയലോഗ്. തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ എനിക്ക് വേണം’ എന്ന താരത്തിന്റെ ഡയലോഗ് ട്രോളുകള്‍ക്ക് ഇരയായി. ഇപ്പോഴും പല രീതികളില്‍ ഹിറ്റാണ് ആ ഡയലോഗ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമാണ് സുരേഷ് ഗോപി. മിനിസ്ക്രീന്‍ രംഗത്ത് അവതാരകനായും തിളങ്ങുന്നുണ്ട്. ഇടവേളക്ക് ശേഷം സിനിമയിലും സജീവമാകാനൊരുങ്ങുകയാണ് താരം. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ സുരേഷ് ഗോപിയും ശോഭനയുമാണ് നായികാനായകന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക