അല്പം ശ്രദ്ധകുറഞ്ഞാല്‍ വലിയ അപകടമുണ്ടാവുന്ന ഭക്ഷണമാണ് ഷവര്‍മയും ചിക്കന്‍ റോളുമെല്ലാം . അറേബ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായികിട്ടുന്ന ഓട്ടോമന്‍ തുര്‍ക്കികളുടെ ഈ വിശിഷ്ട നമ്മുടെ നാട്ടില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഒരു പ്രധാന വില്ലനാണ്.
നമ്മുടെ നാവില്‍ രുചിയൂറും വിഭവങ്ങളാണ് ഷവര്‍മയും ചിക്കന്‍ റോളുമൊക്കെ. എന്നാല്‍ ഇവയിലുപയോഗിക്കുന്ന മാംസത്തെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പഴകിത്തുടങ്ങിയ മാംസം മുതല്‍ അഴുകിയ മാംസം വരെ ഇങ്ങനെ തീന്മേശയിലേക്ക് എത്തുന്നുണ്ട്. എല്ലാം ഇങ്ങനെയാണെന്ന് അര്‍ത്ഥമില്ല. പക്ഷേ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ കോഴിയിറച്ചി വിരല്‍ ചൂണ്ടുന്നത് ലാഭം മണക്കുന്ന ബേക്കറി വിഭവങ്ങളിലേക്കാണ്.
നിസാമുദ്ദീന്‍ മംഗളാ എക്സ്പ്രസില്‍ പാഴ്സലായി എത്തിയത് 600 കിലോയിലധികം കോഴിയിറച്ചി. ദുര്‍ഗന്ധം വമിക്കുന്ന രീതിയിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ ഇത് കണ്ടെത്തിയത്. മതിയായ രീതിയില്‍ ശീതീകരിക്കാതെ തെര്‍മോകോള്‍ ബോക്സിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കോഴിയിറച്ചി. വെള്ളം ഇറ്റു വീഴുന്നുമുണ്ടായിരുന്നു. എല്ലില്ലാത്ത ഈ മാംസം ഷവര്മയുണ്ടാക്കാനെത്തിച്ചതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവെച്ചത്.
പഴകിയ മാംസം കറി വെച്ചാല്‍ രുചി മാറുമെന്നുറപ്പ്. ഷവര്‍മയിലാണെങ്കില്‍ രുചിയില്‍ വലിയ മാറ്റമുണ്ടാകില്ല. മറ്റു ബേക്കറി ഉല്‍പ്പന്നങ്ങളിലേക്കും ഈ മാംസം ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. പക്ഷേ ഈ രുചിയേറും വിഭവം ആരോഗ്യത്തെ കാര്‍ന്നു തിന്നുമെന്നുറപ്പ്. ബാക്ടീരിയകളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ടാകും പഴകിയ മാംസം. ഷവര്‍മ പോലെ അധികം വേകാത്ത വിഭവങ്ങള്‍ വഴി ഇത് അകത്തെത്തിയാല്‍ പിന്നെ പറയുകയും വേണ്ട.
ഏതായാലും ഭക്ഷ്യ സുരക്ഷാ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഈ മാംസം വരുന്ന വഴിയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോടും ആവശ്യപ്പെട്ടു കഴിഞ്ഞു. പഴകിയ മാംസം കേരളത്തിലേക്ക് എത്തിക്കാന്‍ ചില ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. പഴകിയ മാംസം ഉപയോഗിച്ച് ഭക്ഷ്യ സാധനങ്ങള്‍ ഉണ്ടാക്കാറില്ലെന്ന വിശദീകരണമാണ് ബേക്കറിയുടമകള്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക