രണ്ടാം ക്ലാസുകാരനെ കൊണ്ട് മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യിച്ച അധ്യാപികക്ക് അഞ്ച് വര്‍ഷം തടവ്. തമിഴ്നാട്ടിലെ നാമക്കല്‍ മുന്‍സിപാലിറ്റി സ്കൂള്‍ അധ്യാപിക വിജയലക്ഷമിയെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 10,000 രൂപ പിഴ അടക്കാനും ഉത്തരവില്‍ പറയുന്നു. പിന്നാക്ക സമുദായക്കാരനായ കുട്ടിയെ കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് വിസര്‍ജ്യം കൈകൊണ്ട് വിസര്‍ജ്യം നീക്കം ചെയ്യിച്ചുവെന്നാണ് പരാതി. 2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
രാവിലെ ക്ലാസെടുക്കാനായി എത്തിയ ടീച്ചര്‍ മാലിന്യം കണ്ടു. ക്ഷുഭിതയായ ടീച്ചര്‍ കുട്ടികളോട് വിവരം തിരക്കിയപ്പോള്‍ മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥി ചെയ്തതാണെന്ന് കുട്ടികള്‍ പറഞ്ഞു. തുടര്‍ന്നാണ് രണ്ടാം ക്ലാസുകാരാനായ ശശിധരനെ കൊണ്ട് വെറും കൈ മാത്രം ഉപയോഗിച്ച് വിസര്‍ജ്യം നീക്കിച്ചത്. വൈകീട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞു. അടുത്ത ദിവസം മാതാപിതാക്കളും നാട്ടുകാരും സ്കൂളിലെത്തി. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന് അടുത്ത ദിവസം തന്നെ അധ്യാപികയെ അറസ്റ്റു ചെയ്യുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക