മരട്: സുപ്രീം കോടതി വിധി പ്രകാരം മരടിലെ രണ്ടു ഫ്ലാറ്റുകൾ തകർത്തു. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണമായ ഹോളിഫെയ്ത്തും ആല്‍ഫ സെറിനുമാണ് വിജയകരമായി പൊളിച്ചു നീക്കിയത്.
മരടിലേക്ക് എത്തിയ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാല്‍ സ്ഫോടനവും വൈകിയിരുന്നു.
നിയന്ത്രിത സ്പോടനത്തിലൂടെ രാവിലെ 11:16നാണ് ഹോളിഫെയ്ത് എച് 2 ഒ ഫ്ലാറ്റ് തകർത്തത്. പിന്നാലെ 11:44ന് ആൽഫാ സെറിനിലെ ആദ്യ ടവറും 11:46ന് രണ്ടാമത്തെ ടവറും തകർത്തു.
എച്2ഒ ഫ്ലാറ്റ് 5 സെക്കൻഡിൽ നിലം പോത്തുകയായിരുന്നു. കോൺക്രീറ്റുകൾ പൊടിഞ്ഞ് നേരത്തെ നിശ്ചയിച്ചത് പോലെ ഫ്ലാറ്റ് നിന്ന ചുറ്റളവിൽ തന്നെ അവശിഷ്ടങ്ങൾ വീണു.
മീറ്ററുകളോളം ഉയർന്ന പൊടി പടലങ്ങൾ മിനിറ്റുകൾക്കുള്ളിൽ നിയന്ത്രിക്കാനായി. എച് 2 ഒയുടെ മുന്നിൽ ഉള്ള കുണ്ടന്നൂർ തേവര പാലത്തിനു നാശനഷ്ടങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് വിവരം.
വീടുകൾക്കും നാശം സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. എച് 2 ഒ ഫ്ലാറ്റ് വീണ് 28 മിനിറ്റുകൾക്ക് ശേഷം ആണ് മീറ്ററുകൾ അകലെ ഉള്ള ആൽഫാ സെറിൻ ഇരട്ട ഫ്ലാറ്റിലും സ്ഫോടനം നടന്നത്. ആദ്യ ടവർ വീണു കഴിഞ്ഞ് രണ്ടു മിനൈറ്റുകൾക്കു ശേഷമാണു രണ്ടാമത്തെ ടവറും നിലം പതിച്ചത്.
സമീപത്തു വീടുകൾ ഉള്ളതുകൊണ്ട് അടുത്തുള്ള കായലിലേക്ക് ചാരിച്ചാണ് രണ്ടു ടവറുകളും വീഴ്ത്തിയത്. എന്നാൽ എച് 2ഒ ഫ്ലാറ്റ് പോലെ കോൺക്രീറ്റുകൾ പൂർണമായും തകർന്നില്ല.
കുറെ ഏറെ അവശിഷ്ടങ്ങൾ കായലിലേക്ക് പതിച്ചു. ആൽഫയുടെ പരിസരത്തുള്ള വീടുകൾക്കും നാശം സംഭവിച്ചിട്ടില്ല എന്നാണ് നിഗമനം. അവശിഷ്ടം വീണ് ഒരു വീടിന്റെ മേൽക്കൂരയിൽ നേരിയ പൊട്ടൽ കണ്ടെത്തിയിട്ടുണ്ട്.
മറ്റു അത്യാഹിതങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് ജില്ല ഭരണകൂടം അറിയിച്ചു. 42,000 ടൺ കോൺക്രീറ്റ് മാലിന്യങ്ങളാണ് എച് 2 ഒ ഉയിൽ നിന്നും 40,000 ടണ്ണിന് മുകളിൽ വരുന്ന ആൽഫാ സെറിന്റെ രണ്ടു ഫ്ളാറ്റുകളുടെ അവശിഷ്ട്ടം വീണിരിക്കുന്നത്.
ഫാളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് മരടിലാകമാനം ഒരുക്കിയിരുന്നത്. എട്ടുമണിയോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു. നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക