നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തില്ല . കേസില്‍ ദിലീപിന്റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ നടത്താവൂയെന്നും കോടതി വിധിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് 3 ആഴ്ചക്കകം നൽകണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് നടപടി. ദൃശ്യങ്ങളുടെ പരിശോധനാ ഫലം ലഭിക്കും വരെ വിചാരണ പൂർണമായി നിർത്തിവയ്ക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക