ഇന്ത്യയിലെ ധനികരായ ഒരു ശതമാനം ജനങ്ങള്‍ രാജ്യത്തെ 53 ദശലക്ഷം ജനസംഖ്യയുടെ സമ്ബാദ്യത്തിന്റെ നാലിരട്ടിയോളം കൈവശംവെക്കുന്നതായി സര്‍വ്വേ. ആകെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുമിത്. ഓക്സ്ഫാം ഇന്റര്നാഷനലിന്റേതാണ് പഠനം.
ലോക ജനസംഖ്യയുടെ 60 ശതമാനത്തിന് ഉള്ളതിനേക്കാള്‍ സമ്ബാദ്യം 2,153 കോടീശ്വരന്മാരുടെ കൈവശമാണെന്ന് പഠനത്തില്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഈ കോടീശ്വരന്മാരുടെ സമ്ബാദ്യം ഇരട്ടിയായി. ലോകത്ത് നിലനില്‍ക്കുന്ന അസമത്വത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഈ പഠന റിപ്പോര്‍ട്ട്.
“അസമത്വങ്ങള്‍ തടയാനുള്ള നയ രൂപീകരണങ്ങളില്ലാതെ ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനാവില്ല. ലോകത്തെ ചുരുക്കം ചില സര്‍ക്കാരുകള്‍ മാത്രമാണ് ഇതിന് പരിശ്രമിക്കുന്നത്,” ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാബ് ബെഹര്‍ പിടിഐയോട് പറഞ്ഞു.
2018-19 സാമ്ബത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതലാണ് 63 ഇന്ത്യന്‍ കോടീശ്വരന്മാരുടെ ചേര്‍ന്നുള്ള സമ്ബാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക