കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തുനിന്ന് അയച്ച 20 സാംപിളുകളിൽ ഒന്നിലാണ് കൊറോണ സ്ഥിരീകരിച്ചത്.
അതിൽ പത്തു സാംപിളുകൾ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതർ ഇപ്പോൾ ഹോൾഡ് ചെയ്തിരിക്കുകയാണ്. രോഗം സംശയിച്ച് എെെസലേറ്റ് ചെയ്യപ്പെട്ട നാലു പേരിൽ ഒരു വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. വൈറസ് പരിശോധനക്ക് ആലപ്പുഴയിൽ ഉടൻ സംവിധാനങ്ങൾ ഒരുക്കും.
രോഗി നിലവിൽ തൃശൂരിലെ ജില്ലാ ആശുപത്രിയിൽ ഐസലേഷൻ വാർഡിലാണ്. വിദ്യാർഥിനിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഡി എൻ എ ടെസ്റ്റ് പോസിറ്റീവ് ആയാൽ രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും
ചൈനയിലെ വുഹാൻ സർവകലാശാലയിൽനിന്നെത്തിയ വിദ്യാർഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി വൈകിട്ടു തൃശൂരിലേക്കു പോകും. തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസറുടേ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. രാത്രി 10 മണിയോടെ മന്ത്രി തൃശൂരിലെത്തും.
രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗിയെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില് ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്.
വളരെയേറെ ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ചൈനയിൽനിന്ന് വന്നവരിൽ ചിലർ സ്വമേധയാ പരിശോധനയ്ക്ക് തയാറായിട്ടില്ല.
ചുമ, പനി, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഒരാൾ പോലും മരിക്കരുതെന്നാണ് സർക്കാർ ലക്ഷ്യം. പൂർണ ആരോഗ്യവാനായ വ്യക്തിയിൽ വൈറസ് ബാധ മരണകാരണമാകാറില്ല.
എന്നാൽ ഹൃദ് രോഗമുള്ളവർ, ഗർഭിണികൾ എന്നിവരിൽ മരണസാധ്യത കൂടുതലാണ്. രോഗിയുമായി സമ്പർക്കം ഉള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്. ലക്ഷണങ്ങൾ ഉള്ളവർ മറച്ചു വെക്കരുതെന്നും ചൈനയിൽ നിന്നെത്തുന്നവർ എത്രയും വേഗം തന്നെ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
https://youtu.be/j5gpRZrMvWs
പ്രതികരിക്കാൻ ഇവിടെ എഴുതുക