മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാര്‍വതി. സ്ത്രീവിരുദ്ധതയ്ക്കെതിരെ സംസാരിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരം സ്ത്രീവിരുദ്ധത അല്‍പ്പമെങ്കിലുമുള്ള സിനിമകളില്‍ താനഭിനയിക്കില്ലെന്നത് പാര്‍വതി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അത്തരത്തിലുണ്ടായ ഒരു സന്ദര്‍ഭത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പാര്‍വതി.
മരിയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ചിത്രത്തില്‍ തന്റെ കൂട്ടുകാരന് മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രത്തിന്റെ അടുത്ത് കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്. കൂട്ടുകാരന് മരിച്ചു കിടക്കുമ്ബോള്‍ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മരിയന്‍ തല്ലണം എന്നായിരുന്നു ധനുഷ് പറഞ്ഞത്. റിഹേഴ്സലിന്റെ സമയത്തായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. മരിയന്‍ പനിമലരിനെ തല്ലിയപ്പോള്‍ ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ തിയേറ്ററില്‍ എന്തായിരിക്കും സംഭവിക്കുന്നത് എന്നാണ് ഞാന്‍ ചിന്തിച്ചത്.
റിഹേഴ്സലില്‍ അടിച്ചത് കുഴപ്പമില്ല പക്ഷെ ഇനി അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഞാന്‍ പറഞ്ഞു. അത്തരമൊരു സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയില്‍ പെട്ട ഒരാള്‍ അടിക്കുമ്ബോള്‍ ആളുകള്‍ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കില്‍ സ്ത്രീ അടിക്കുമ്ബോഴും കയ്യടിക്കേണ്ടേയെന്നും പാര്‍വതി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക