ദോഷപരിഹാര പൂജയുടെ പേരില്‍ ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെ നിരവധി പേര് തട്ടിപ്പിനിരകളായി. തിരുവനന്തപുരം മണ്ണന്തലയില്‍ ആണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മുക്കോല സ്വദേശി അജിത് കുമാറിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.
പരിചയപ്പെടുന്നവരെ പല രീതിയിലാണ് അജിത്കുമാര്‍ കബളിപ്പിച്ചത്. ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു ചിലരില്‍ നിന്ന് പണം തട്ടിയത്. മറ്റ് ചിലരോട് പൂജയുടെ പേരിലായിരുന്നു വഞ്ചന.
പൂജക്ക് സമ്മതിക്കുന്ന ആളില്‍ നിന്നും വിലപിടിപ്പുള്ള ആഭരണങ്ങളും പണവും തട്ടിയെടുത്തു. കെൽട്രോൺ, സിഡിറ്റ്, കേന്ദ്ര വിദ്യാലയം, നബാർഡ് എന്നിവിടങ്ങളിൽ ജോലി നൽകാമെന്ന വ്യാജേന പലരിൽ നിന്നായി 31 ലക്ഷം രൂപയും 12 പവനും വാങ്ങിയതായും പരാതിയുണ്ട്.
പരാതിയെ തുടര്‍ന്ന് മണ്ണന്തല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പങ്കുള്ള അജിത് കുമാറിന്റെ ഭാര്യ ശാലിനിയെയും പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക