മുന്‍ മന്ത്രി വി.എസ് ശിവകുമാറുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ നടപടികള്‍ വേഗത്തിലാക്കാനൊരുങ്ങി വിജിലന്‍സ്. എഫ്.ഐ.ആര് അടക്കം വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. അതേസമയം സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായിരിക്കുന്ന സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കാനാണ് കേസെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.
വി.എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം ആരംഭിക്കുന്നത് 2016ലാണ്. പ്രാഥമിക അന്വേഷണം ഏതാണ്ട് നാല് വര്ഷത്തിലധകം നീണ്ടു. ഇക്കഴിഞ്ഞ ജനുവരി ഇരുപതാം തീയതിയാണ് വിജിലന്‍സ് മേധാവി വി.എസ് ശിവകുമാറിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. 25 ദിവസം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുമതി കൊടുത്തു. അതായത് നാല് വര്‍ഷം നീണ്ട അന്വേഷണത്തില്‍ 25 ദിവസം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു എന്നര്‍ത്ഥം. ഇത് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന് പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ശിവകുമാറിനെ പോലെ പ്രധാനപ്പെട്ട നേതാവിനെ കേസിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രതിപക്ഷം സമ്മര്‍ദ്ദത്തിലാകും. ആരോപണങ്ങളുടെ മൂര്‍ച്ച കുറയും . ഇതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത്.
ശിവകുമാര്‍ കൂടി അഴിമതി കേസില്‍ പ്രതിയാകുന്നതോടെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ പ്രതിപക്ഷവും പരുങ്ങും. അതേസമയം നടപടികള്‍ വേഗത്തില്‍ തന്നെ കൊണ്ടുപോകാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്. ഈ ആഴ്ച തന്നെ ശിവകുമാറിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തേക്കും. അങ്ങനെ എങ്കില്‍ അദ്ദേഹത്തിന് വിജിലന്‍സ് ഓഫീസില്‍ ഹാജരാകേണ്ടി വരും. ചോദ്യം ചെയ്യലിനെയും നേരിടേണ്ടി വരും. കൂടുതല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ കണ്ടെത്തുകയാണെങ്കില്‍ ജയിലറയിലേക്ക് പോകുന്ന സാഹചര്യം പോലും ഒഴിവാക്കാനാകില്ല. ഔദ്യോഗിക പദവി ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് തെളിഞ്ഞാല്‍ അത് ജാമ്യമില്ലാ വകുപ്പാണ്. അങ്ങനെ വന്നാല്‍ ഗൂഢാലോചന, വഞ്ചന എന്നി കുറ്റങ്ങള്‍ ചുമത്തേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക