കോട്ടയം: ചങ്ങനാശേരിയിലെ അഗിതിമന്ദിരത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ.. ഇതിനായി മെഡിക്കൽ കോളേജ് മേധാവികൾ ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങൾഉണ്ടായത്. മൂന്നാമത്തെയാൾ മരിച്ചത് ഇന്നുരാവിലെ കോട്ടയം മെഡിക്കൽ കോളജിലാണ്. അവശനിലയിലായ മറ്റ് ആറ് അന്തേവാസികൾ ചികിത്സയിലാണ്.. . ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കോവിഡ് 19, H1N1 പരിശോധനാഫലങ്ങൾ നെഗറ്റിവാണെന്ന് കോട്ടയം കളക്ടർ അറിയിച്ചു.. വിഷാംശമുണ്ടോയെന്നറിയാൻ സാംപിളുകൾ ടോക്സിക്കോളജി ടെസ്റ്റിനയച്ചു. ചികിത്സയിലുള്ള എല്ലാവരും നേരിടുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നം. പുതുജീവൻ ട്രസ്റ്റിനെക്കുറിച്ചുള്ള പരാതികൾ വിശദമായി അന്വേഷിക്കുമെന്നും കളക്ടർ പറഞ്ഞു. അതേസമയം, ദുരൂഹമരണങ്ങളിൽ അഗതിമന്ദിരം ഡയറക്ടർ പ്രതികരിക്കാൻ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക