കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് കനത്ത ജാഗ്രതയില്‍. ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ 76 പേരെ നിരീക്ഷണത്തിലാക്കി. അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മറ്റുള്ളവ മാറ്റിവെച്ചു. റേഡിയോളജി വിഭാഗത്തിലെ ഡോക്ടറായതിനാല്‍ രോഗികളുമായി കൂടുതല്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ആശുപത്രി പ്രവര്‍ത്തനം മുടങ്ങിയിട്ടില്ലെന്നും ശ്രീചിത്ര അറിയിച്ചു. ശ്രീചിത്രയിലെ സാഹചര്യം പഠിക്കാന്‍ ഡിഎംഒ പ്രത്യേക സംഘത്തെ നിയോഗിച്ചു.
മാര്‍ച്ച് ഒന്നിനാണ് സ്പെയിനിലെ പരിശീലനം കഴിഞ്ഞ് ഡോക്ടര്‍ കേരളത്തിലെത്തുന്നത്. സ്പെയിനില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ആദ്യ ദിവസങ്ങളില്‍ നിരീക്ഷണത്തിലായിരുന്നില്ല. ഇതിനിടെ ഏതാനും ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയിലെത്തിയിരുന്നു. ഈ ദിവസങ്ങളില്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട സഹഡോക്ടര്മാര്, ജീവനക്കാര്‍ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ഡോക്ടരുമായി സന്പര്‍ക്കം പുലര്‍ത്തിയെന്ന സംശയം പ്രകടിപ്പിച്ചവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റേഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറായതിനാല്‍ കൂടുതല്‍ രോഗികളുമായി ബന്ധപ്പെടാനുള്ള സാഹചര്യമില്ലെന്നും ശ്രീചിത്ര വിശദീകരിക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ അവധിയിലായ സാഹചര്യത്തില്‍ അടിയന്തര സ്വഭാവത്തിലുള്ളതൊഴികെയുള്ള ശസ്ത്രക്രിയകള്‍ മാറ്റി. ഒപി ഉള്‍പ്പടെ ആശുപത്രിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. മാരകരോഗങ്ങള്‍ക്ക് ചികിത്സ നടത്തുന്ന ആശുപത്രിയായതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതോടെയാണ് ശ്രീചിത്രയിലെ സാഹചര്യങ്ങളെ കാണുന്നത്. സാഹചര്യം വിലയിരുത്താനായി പ്രത്യേക സംഘത്തെ ഡി എം ഒ നിയോഗിച്ചു.
ഡോക്ടര്‍ ആശുപത്രിയിലെത്തിയ ദിവസം ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ജീവനക്കാരെയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരന് 12ാം തീയതി ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്നത്തെ യോഗത്തില്‍ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്നും ശ്രീചിത്ര അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക