കൊച്ചി: കൊറോണരോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന് ഉത്സവത്തില്‍ പങ്കെടുത്തത് ആശങ്ക ഇരട്ടിയാക്കുന്നു. ഈ മാസം എട്ടിന് തൃശൂര്‍ കുട്ടനെല്ലൂരിലെ ഉത്സവത്തിലാണ് ഇയാള്‍ പങ്കെടുത്തത്. ഇവിടെ നാട്ടുകാരില്‍ ചിലര്‍ക്കൊപ്പം സെല്‍ഫി എടുത്തിരുന്നു. ഇതോടൊപ്പം തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലും എത്തി. രണ്ട് ഇടങ്ങളില്‍ ഇയാളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷിച്ച് വരികയാണ്.
അതേസമയം, മൂന്നാറിലേക്ക് പോകും മുമ്ബ് കൊച്ചിയില്‍ തങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇയാളുടെ റൂട്ട്മാപ്പ് ഇന്ന് പുറത്ത് വിടും. ഫോര്‍ട്ട്കൊച്ചിയും വില്ലിംഗ്ടണ്‍ ഐലന്റുമാണ് ഇയാള്‍ സന്ദര്‍ശിച്ചത്. ഇതിന് ശേഷം അതിരപ്പള്ളിയും ചെറുതുരുത്തിയിലും എത്തിയിരുന്നു. ഇവിടങ്ങളില്‍ ബ്രിട്ടീഷ് പൗരന് അടുത്ത് ഇടപഴകിയവരെയും ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. കുട്ടനെല്ലൂര്‍ ഉത്സവത്തിലും പാറമേക്കാവ് ക്ഷേത്രത്തിലും എത്തിയത് സി.സി.ടി.വി പരിശോധിച്ചാണ് ഉറപ്പാക്കിയത്.
കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് നെടുമ്ബാശേരി വഴി രാജ്യത്തിന് വെളിയില്‍ കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. സംഭവം പുറത്തായതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയുമായിരുന്നു. വീഴ്ചകളെല്ലാം ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണ് കളക്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും ഭാര്യയും അടക്കമുള്ള 19 അംഗ യൂറോപ്യന്‍ സംഘമാണ് രാവിലെ നെടുമ്ബാശേരിയില് നിന്നും ദുബായിലേക്ക് പോകാന്‍ ശ്രമിച്ചത്.
ദുബായ് എമിറേറ്റ്സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് ഇയാള്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഇയാള്‍ വിമാനത്തില്‍ കയറിയത്. 160 വിദേശികള്‍ അടക്കം 270 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും പിന്നീട് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ ബാക്കി 17പേരെ നെടുമ്ബാശേരിയിലെ ഹോട്ടലില്‍ നിരീക്ഷിച്ച് വരികയാണ്.
എറണാകുളം ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള നാല് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. ഇറ്റലിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ മൂന്ന് വയസുള്ള കുട്ടിയും മാതാപിക്കളും ഇന്നലെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് ബ്രട്ടീഷ് പൗരനുമാണ് കളമശേരിയില്‍ ചികിത്സയിലുള്ളത്.
അതേസമയം, തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെയും ആരോഗ്യ നിലയും തൃപ്തികരമാണ്. എറണാകുളത്ത് 32 പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്. 630 പേര് വീടുകളിലും നിരീക്ഷണത്തിലുണ്ട്. അതേസമയം, ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ രണ്ട് ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക