തിരുവനന്തപുരം: വർക്കലയിൽ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി 103 പേരുമായി സമ്പർക്കത്തിലേർപ്പെട്ടതായി ജില്ലാഭരണകൂടം. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ഇടപെട്ട് മുപ്പത് പേരുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഫലം നാളെ അറിയാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വർക്കലയിൽ സ്ഥിതി ഗൗരവകരമെന്നും വർക്കലയിൽ ചേർന്ന അടിയന്തര രോഗം വിലയിരുത്തി.
ഇറ്റാലിയൻ സ്വദേശിയുടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് വർക്കലയിലെ റിസോർട്ടിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ വർക്കലയിൽ അടിയന്തരയോഗം ചേർന്നാണ സ്ഥിതിഗതികൾ വിലയിരുത്തിയത്. വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പ്രാദേശിക തലത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 10 പേരുള്ള ഒരു വോളണ്ടിയർ സമിതി വാർഡ് തലത്തിൽ രൂപീകരിച്ച് വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ തീരുമാനിച്ചു.
നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയത് അടക്കം ചിലർ അശ്രദ്ധമായി കാര്യങ്ങളെ കാണുന്നത് സാഹചര്യങ്ങളെ വഷളാക്കുകയാണെന്നും യോഗം വിലയിരുത്തി. കൊറോണ രോഗം വ്യാപനമുള്ള ഏഴ് രാജ്യങ്ങളിൽപ്പെട്ടവർ മടങ്ങി വരുമ്പോൾ സർക്കാർ തന്നെ വിമാനത്താവളങ്ങളിൽ നിന്ന് വീടുകളിലെത്തിക്കുന്നതിന് നിന്ന് വീടുകളിലെത്തിക്കുന്നതിന് നടപടിയെടുക്കാനും അവലോകന യോഗത്തിൽ തീരുമാനം ആയി
പ്രതികരിക്കാൻ ഇവിടെ എഴുതുക