അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാംഗത്വം രാജിവെച്ച അഞ്ച് എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. സോമഭായ് പട്ടേല്‍, ജെ.വി. കകാഡിയ, പ്രദ്യുമാന്‍സിന്‍ ജഡേജ, പ്രവീണ്‍ മാരു, മംഗള്‍ ഗവിത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതായി ഗുജറാത്ത് പിസിസി അധ്യക്ഷന്‍ അറിയിച്ചത്.
നാലു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് നല്‍കിയത്. നാലു പേര് രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 73ല്‍നിന്ന് 69 ആയി ചുരുങ്ങി. രണ്ടു രാജ്യസഭാ സീറ്റുകളില്‍ ജയിക്കണമെങ്കില്‍ 74 വോട്ട് വേണം.
ഇതിനിടെ, സ്വതന്ത്ര അംഗം ജിഗ്നേഷ് മേവാനിയുടെ പിന്തുണ കോണ്‍ഗ്രസ് നേടിയിരുന്നു. ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് ഗുജറാത്തിലെ 24 കോണ്‍ഗ്രസ് എംഎല്‍എമാരെ ഞായറാഴ്ച രാജസ്ഥാനിലെ ജയ്പുരിലേക്കു മാറ്റിയിരുന്നു. ശനിയാഴ്ച 12 എംഎല്‍എമാരെയും ഇവിടേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക