നടൻ ജോണുമായുള്ള വിവാഹശേഷം അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞ ധന്യാ മേരി വർഗീസ് പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത് സീതാകല്യാണം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. എന്നാൽ, വളരെ അപ്രതീക്ഷിതമായാണ് താരത്തിന്റെ ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാകുന്നത്. 10 വർഷമായി വിജയകരമായി പോവുകയായിരുന്ന ബിസിനസിലെ വീഴ്ചകൾ താരദമ്പതികളുടെ ജീവിതത്തിൽ വലിയ തിരച്ചടികളാണ് ഉണ്ടാക്കിയത്.
പ്രതിസന്ധികൾ നേരിട്ട സമയത്ത് ആത്മഹത്യയെക്കുറിച്ച് തങ്ങൾ ചിന്തിച്ചിരുന്നുവെന്നാണ് ധന്യയുടെ വെളിപ്പെടുത്തൽ. സ്വപ്നത്തിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ നടന്നതന്നും ആ സമയത്ത് ഭർത്താവ് ജോണിനും തനിക്കും പരസ്പരം പിന്തുണയ്ക്കാൻ സാധിച്ചതുകൊണ്ടു മാത്രമാണ് തങ്ങളിപ്പോൾ സന്തോഷമായിരിക്കുന്നതെന്നും താരം വെളിപ്പെടുത്തി.
“ഞാൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ്. എന്റെ ഭർത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. അവർക്ക് എല്ലാ പിന്തുണയുമായി ഞാൻ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാൻ മനസിലാക്കുന്നത്. നമ്മൾ എല്ലാവരെയും സ്നേഹിക്കണം, പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപ്പോലെ എന്റെ ഭർത്താവും ഒരു പാഠം പഠിച്ചു. ഇന്ന് എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങൾ ഞാൻ മറക്കാൻ ആഗ്രഹിക്കുകയാണ്.” ഇതായിരുന്നു താരത്തിന്റെ വാക്കുകൾ. മോഡലിംഗിൽ തുടങ്ങി, സിനിമയിലെത്തിയ നടിയാണ് ധന്യാ മേരി വർഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ധന്യ പ്രേക്ഷക ശ്രദ്ധ നേടിയത്.
ധന്യ പറയുന്നു
ശരിക്കും ഞങ്ങൾ ഒറ്റപ്പെട്ടിരുന്നു. ആ ഒരവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. കാരണം നമ്മൾ കൂടുതൽ ശക്തരാകും. ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങിയാൽ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. ഇതൊക്കെ ഞാൻ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല.”
പ്രതികരിക്കാൻ ഇവിടെ എഴുതുക