ഡല്‍ഹി: പ്രധാനമന്ത്രിയുടെ അടിയന്തിര ഘട്ടങ്ങളില്‍ൃ ഉപയോഗിക്കാനുള്ള സുരക്ഷ നിധിയിലേക്ക് സംഭാവന പ്രവാഹം. നിരവധി കമ്പനികളും വ്യക്തികളുമാണ് നിധിയിലേക്ക് സംഭാവന പ്രഖ്യാപിക്കുന്നത്. 500 കോടി രൂപ സംഭാവനയായി നല്‍കുമെന്ന് ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേ ടിഎം അറിയിച്ചു. പേടിഎം ലെ വാലറ്റ്, യു പി ഐ, പേയ്ടിഎം ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള എല്ലാ പണമിടപാടുകള്‍ക്കും പത്ത് രൂപ വരെ അധികം നിധിയിലേക്ക് നല്‍കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
മെഡിക്കല്‍ ഉപകരണങ്ങള്‍, വൈറസിനെ തുരത്തുന്നതിനുള്ള മരുന്നുകള്‍ എന്നിവ നിര്‍മിക്കുന്നവര്‍ക്കായി നേരത്തെ അഞ്ച്കോടി രൂപ കണ്ടെത്തിയിരുന്നു.
കൊറോണ ബാധക്കെതിരേ സര്‍ക്കാര്‍ പോരാട്ടം നടത്തുമ്പോള്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കേണ്ട ചുമതല നമുക്കുണ്ട്. പെടിഎമ്മിന്റെ എല്ലാ ഉപയോക്താക്കളും പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് സംഭവാന നല്കി കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പെടിഎം പ്രസിഡന്റ് മധുര് ഡിയോറ ആഹ്വാനം ചെയ്തു.
പേടിഎമ്മിലൂടെ നടത്തുന്ന ഓരോ പണമിടപാടുകള്‍ക്കും കമ്പനി ഓരോ ചെറിയ തുക പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക