സംസ്ഥാനത്ത് ശനിയാഴ്ചമുതല്‍ മത്സ്യബന്ധനത്തിന് അനുമതി. പരമ്ബരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെയാണ് മീന്‍ പിടിക്കാന്‍ അനുമതി നല്‍കിയത്.
ഭക്ഷ്യസുരക്ഷയും മത്സ്യത്തൊഴിലാളികളുടെ തൊഴിലും ഉറപ്പാക്കാനാണിത്. കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ മീന്‍ പിടിത്തം അനുവദിക്കുകയും ഇല്ല. ലേലംകൂടാതെ മീന്‍ വില്‍ക്കാനും അനുമതിനല്‍കി. എന്നാല്‍ ട്രോളിങ് ബോട്ടുകള്‍, കമ്ബവല, തട്ടമടി തുടങ്ങിയ വഴിയുള്ള മീന്‍പിടിത്തം പൂര്‍ണമായും നിരോധിച്ചു. മീനിന്റെ വില നിശ്ചയിക്കുക കളക്ടര്‍ ചെയര്‍മാനായ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളായിരിക്കും.
മീന്‍ലഭ്യതയനുസരിച്ച് ഓരോ ദിവസവും വില പുതുക്കിനിശ്ചയിക്കും. ജില്ലകളിലെ പ്രധാന ഹാര്‍ബറില്‍ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളില്‍ ഈടാക്കുക. മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മുന്‍കൂട്ടിയുള്ള ബുക്കിങ് വഴി മീന്‍ വാങ്ങാം. ബുക്കിങ്ങിന് ഫിഷറീസ് വകുപ്പ് പുതിയ ആപ്ളിക്കേഷന്‍ തയ്യാറാക്കി. ബുക്കിങ് മുന്‍ഗണനാക്രമത്തില്‍ ഹാര്‍ബറുകളില്‍നിന്ന് വാഹനങ്ങളില്‍ മീന്‍ വാങ്ങാം. മീന്‍പിടിത്ത തുറമുഖങ്ങളിലും ലാന്‍ഡിങ് സെന്ററുകളിലും തിക്കുംതിരക്കും അനുവദിക്കില്ല.
ചെറുകിട വില്‍പ്പനക്കാര്‍ക്ക് മാര്‍ക്കറ്റ് പോയന്റുകള്‍ നിശ്ചയിച്ചുനല്‍കി അവര്‍ക്കാവശ്യമായ മീന്‍ മത്സ്യഫെഡ് എത്തിക്കും. ആവശ്യമുള്ള മീനിന്റെ അളവ് ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികളെ മുന്‍കൂട്ടി അറിയിക്കണം. മീന്‍വില്‍പ്പനയിലൂടെ കിട്ടുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നല്‍കും.
ഹാര്‍ബറുകളിലും മാര്‍ക്കറ്റുകളിലും കൃത്യമായ സാമൂഹിക അകലം പാലിക്കണം. ലാന്‍ഡിങ് സെന്ററുകളില്‍ തിരക്ക് ഒഴിവാക്കാന്‍ ഫിഷറീസ്, പൊലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. മത്സ്യച്ചന്തകള്‍ രാവിലെ ഏഴുമുതല്‍ 11 വരെ പ്രവര്‍ത്തിക്കും.
മീന്‍ വാങ്ങാനെത്തുന്നവര്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. നിയന്ത്രണം ലംഘിക്കുന്ന സെന്ററുകളും മാര്‍ക്കറ്റുകളും അടയ്ക്കും. തൊഴിലാളികളെ നിയന്ത്രണങ്ങള്‍ അറിയിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ രണ്ടുദിവസം യോഗങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക